എംഎസ്പി സംഭരണം വഴി കർഷകർക്ക് ലഭിക്കുന്ന പരിമിതമായ സംരക്ഷണം പോലും ഇല്ലാതാവുന്നതോടെ സാധാരണകർഷകർ വറചട്ടിയിൽ നിന്നും എരിതീയിലേക്ക് എടുത്തെറിയപ്പെടും. വൻകിട അഗ്രിബിസിനസ് കമ്പനികളുടെ കൈകളിലേക്ക് കാർഷിക മേഖലയെ തള്ളിവിടുന്ന നടപടികളാണിത്. കരാർ കൃഷിയുടെയും കോർപ്പറേറ്റുവൽക്കരണത്തിൻ്റെയും വിനാശത്തിലേക്കും തീവ്രമാകുന്ന കാർഷികദുരന്തങ്ങളിലേക്കുമാണ് മോഡി സർക്കാർ രാജ്യത്തെ എത്തിക്കുന്നത്.